Tuesday 30 June 2009

വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും

വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും


സ്വര്‍ഗ്ഗ സദസ്സിലെ ഗായകനോ അതോ
ഇന്ദ്രസദസ്സിലെ ഗായികയോ
ശ്രവണ മാധുര്യമീ നാദമെങ്കിലും നിന്‍റെ
നാദത്തിന്‍ ഗമനം അജ്നാതമല്ലോ

സംഗീതം നിന്നുടെ ജന്മ സാഫല്യമോ
ചൊല്ലിത്തരുന്നത്‌ ആരെന്നു ചൊല്ലുമോ
മൂളുമോ ചെവിയിലായ്‌ ഒരു വട്ടമെങ്കിലും

വിഷുക്കൈ നീട്ടങ്ങള്‍ ആകട്ടെ ദക്ഷിണ



മഞ്ഞപ്പൂക്കളോടാണോ നിനക്കിഷ്ട്ടം
കൊന്നപ്പൂക്കള്‍ തന്‍ പന്തലുയര്‍ത്ത്തട്ടെ
പൂത്തിരി പ്രഭയാല്‍ ദീപം തെളിച്ചിടാം
പൊന്‍ വെള്ളരിക്കയാല്‍ വെച്ചിടാം പച്ചടി

കൂട് വിട്ടോടിയെന്‍ പൂമുഖത്തെത്തുമോ
പട്ടു വിരിപ്പ് വിരിച്ചെതിരേറ്റിടാം
യവനികക്കുള്ളിലായ്‌ മാര്‍ഗയുന്നതെന്തിനായ്‌
കാണട്ടെ നിന്നുടെ ദിവ്യമാം പൂമുഖം


എങ്ങുന്നു വന്നു നീ എങ്ങോട്ട് പോണു നീ
എന്തിനായ്‌ വന്നു ഈ വിത്തും കൈകോട്ടുമായ്
വിഷുവിന്ടെ നാളുകള്‍ വന്നു ചേരുന്നെന്ന്
ഓതുകയല്ലെയീ പക്ഷി തന്‍ കര്‍മ്മവും

@@@@@@@

Read more...

Sunday 28 June 2009

ചങ്ങല
കെട്ടിയിട്ടതെന്തിനെന്നെ ചൊല്ലുമോയെന്‍ കൂട്ടരേ
കൂട്ടിലിട്ട പറവയെ പോല്‍ ‍ചിറകടിക്കുന്നെന്‍ ‍മനം
വട്ടമിട്ടു മുകളിലായ്‌പറക്കുമാ കഴുകനെ പോല്‍
കൂട്ടമിട്ടു വെളിയില്‍ ‍നിന്ന് ‌വീക്ഷിപ്പതെന്തിനായ്‌

പൊട്ടത്തരങ്ങളൊന്നും ചെയ്തതില്ല പിന്നെയെന്നെ
പൊട്ടനെന്ന് മുദ്ര കുത്തി കെട്ടിയിട്ടു മാതുലന്‍
വട്ടുതന്നെയെന്ന്‌ ചൊല്ലി കണ്ണിയിട്ടു ചേര്‍ത്തുവെന്നെ
പൂട്ടിയിട്ടതെന്തിനായ്‌ തുറക്കുകില്ലേ കണ്ടിടാം

പട്ടുടുത്തു പൊട്ടുകുത്തി ചേര്‍ത്ത്തിരുത്തി എന്നെയാ
വട്ടമിട്ടു മന്ത്രമോതും സ്വാമിമാര്‍തന്‍ ‍നടുവിലായ്‌
വിട്ടുപോകാന്‍ ആക്ഞ്ഞയോടെ പ്രഹരമേകി ആകുവോളം
ഒട്ടിനിന്നു പ്രേതബാധ വിട്ടതില്ല എന്നില്‍ ‍നിന്നും

ആട്ടുകട്ടില്‍ ‍തൂങ്ങി നില്‍ക്കും കണ്ണികള്‍തന്‍ ‍ആരവങ്ങള്‍
കേട്ട് കേട്ടുറങ്ങുമെന്നെ തൊട്ടുണര്‍ത്തീതെന്തിനാ
കൊട്ടിപ്പാടിയെത്ത്തും ഇടക്കയിന്‍ ‍സ്വരം കണക്കെ
പാട്ട് പാടിയാട്ടുമെന്നെ നിദ്രയാകും ദേവി തന്നെ

കൊട്ടുമാര്‍പ്പും കുരവയും മണ്ഡപത്തില്‍ ‍താലി കെട്ടു
കെട്ടുതാലി വീണുവെന്‍ ‍ദേവി തന്‍ കഴുത്ത്തിലന്നു
തട്ടിട്ട മുറിയില്‍നിന്ന് വിട പറഞ്ഞുയെന്‍ ‍പ്രിയ
കെട്ടഴിച്ച് വിട്ടുവെന്നെ ദുഃഖമോടെ മാതുലന്‍

പട്ടു മെത്തമേല്‍ ‍കിടന്ന സാധുവാമിയെന്‍ ഗതി
എട്ടുകാലി വലയില്‍ പെട്ട മിണ്ടാപ്രാണി പോലെയായി
ഒട്ടുമിക്ക നേരവും നിനവില്‍ ‍തെളിയും നിന്‍ ‍മുഖം
പൊട്ടുതൊട്ട നെറ്റിയില്‍ ഞാന്‍ ‍എകിടട്ടെ ചുംബനം

ഒട്ടനേകം വട്ടമെന്നെ ഭ്രാന്തനെന്നോതിയില്ലേ
കേട്ട് നിന്ന് സഹതപിച്ചു ദൂരെ നിന്ന് ദേവിയും
വിട്ടെറിഞ്ഞ്‌ പോയി എന്നെ ഏകനാക്കി ദേവിയെന്നാല്‍
ഒട്ടനേകം മംഗളങ്ങള് ‍എകിടട്ടെയെന്‍ മുറയ്ക്ക്
@@@@@@@

Read more...

Monday 22 June 2009








വെളിച്ചപ്പാട് ഒരോര്‍മ്മ
ഏറും തിരക്കെന്നമ്മക്ക്
ആ ദിനങ്ങളില്‍ എല്ലാം
അതിന്‍ ഹേതുവെന്തെന്ന് അല്ലെ?
അന്നല്ലോ കൊമരന്‍ചിറ ഭഗവതി തന്‍
തിരു എഴുന്നെള്ളിപ്പ് പറയെടുപ്പിനായ്

ഒരുക്കി വെക്കും തിരിനൂലും നിലവിളക്ക്കും,
എണ്ണയും ആരിയും, നെല്ലും അരിമാവും,
പറയും ഇടങ്ങഴിയും ആവണിപ്പലകയും,
തൂശനിലയും പിന്നെ കാല്‍ കഴുകാനായ്‌
കിണ്ടിയില്‍ വെള്ളവും

ചെവിയോര്‍ക്കും ഒഴുകി വരും
ശംഖിന്‍ മുഴക്കവും വഴിക്കൊട്ടിന്‍ നാദവും
വരികയായ്‌ ഒരു പട തന്നെയവര്‍
തന്‍ കൈകളില്‍ ഏന്തും
കുത്ത് വിളക്കും, ശംഖും, ചെണ്ടയും,
കൊമ്പും, കുഴലും, ഇലത്താളവും, ചിലമ്പും,
പിന്നെ തോളത്തു ചുമന്ന പട്ടും
തമ്മില്‍ തമ്മില്‍ ഉരസി നാദങ്ങള്‍ ഉയര്‍ത്തും
മണികള്‍ തൂക്കിയോരരപ്പട്ടയും വാളും
കോമരത്തിനൊപ്പം ചുവടു വെക്കുവാനായ്‌
രണ്ടു ചെറു മക്കളും

തലമുടി മുകളില്‍ കെട്ടി വെച്ച്
മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയ നെറ്റി തന്‍
നടുവിലായ്‌ ഒരു കുങ്കുമക്കുറിയും തൊട്ടു
ആരെയും അറിയാം എന്നുള്ള
ഒരു ചിരിയും ചിരിച്ചു
ആലസ്യമോടെ എന്നാല്‍ അതിവേഗവും
നടന്നടുക്കും അതിന്‍ പിറകിലായ്‌
ഐശ്വര്യം ഏറെയുള്ള വെളിച്ചപ്പാടും

വന്നവരില്‍ ഒരാള്‍ അണിയും
തന്‍ കരവിരുതിനാല്‍ അരിമാവ് കൊണ്ടൊരു
ചിത്രപ്പണി തന്നെയെന്‍ പൂമുഖ നടുവിലായ്‌

തെളിയും മെല്ലെ മെല്ലെ
വെണ്മയില്‍ പൊതിഞ്ഞൊരു
താമരയും, ഓംകാരവും, ശംഖും, ചക്രവുമെല്ലാം
വെക്കും അതിന്‍ നടുവിലായ്‌ ആവണിപ്പലകയും
തൂശനിലയും ഒരൊഴിഞ്ഞ പറയും

വെക്കും അതില്‍ നിറക്കാനായ് നെല്ല്
ഒരു കോരുകൊട്ട നിറയെ തന്നെ
കൂട്ടത്തില്‍ കാണാം നിറയിടങ്ങഴി അരിയും
പിന്നെ വെക്കും നിലവിളക്ക് ഏഴു തിരിയാല്‍
ഭഗവതിയെ ധ്യാനിച്ചു തന്നെ

ചെണ്ട തന്‍ ഭാരമെന്നു തോന്നുമാറ്
മുന്നിലേക്ക് ചാഞ്ഞു നില്‍ക്കുമാ കൊട്ടുകാര്‍ തന്‍
ഇരുകോല്‍ തക്രിത മേളത്തിനും
വളഞ്ഞും നിവര്‍ന്നും നിന്ന് ഊതുമാ
കുഴലിലെ ഈണത്തിനും
താളമിടുന്നതോ പിന്‍ നിരയിലെ
ഒറ്റ വീശുകരും ഇലത്താളവും കൊമ്പും തന്നെ
അതിനായ്‌ നിരക്കും
ഇരു നിരയായ്‌ മേളക്കാര്‍
കുത്തുവിളക്കിന്‍ അടുത്ത് തന്നെ

മേളം മുറുകും നേരം കാണാം പുറമേ
കാലും മുഖവും ശുധ്ധിയാക്കുമാ
കോമരത്ത്തിന്‍ പുറപ്പാടുകള്‍

പിന്നില്‍ ഒരു മുഴയോട് കൂടി
തറ്റുടുക്കുമൊരു വെള്ളപ്പുടവയതിന്‍ മുകളില്‍
ഭംഗിയായ്‌ വിടര്‍ത്തിയ ചുവന്ന പട്ടും
അതിന്‍ മുകളിലായ്‌ ഒരു ചാണ്‍ വീതിയില്‍
ചുറ്റും നെഞ്ച് വരെ ചുവന്ന പുടവയാല്‍

പിന്നെ അണിയും ഒറ്റ വീശാലെടുത്ത്
ഭാരം ഏറും സ്വര്‍ണ്ണ നിറത്തിന്‍
പിച്ചള മണികള്‍ തൂക്കിയോരരപ്പട്ടയും
ഏന്തും കൈയ്യില്‍വാളും ചിലമ്പും

ഉമ്മറപ്പടി തന്‍ വെളിയില്‍
തട്ടും കാലിലെ പൊടികള്‍ എല്ലാം
തൊട്ടു വന്നിക്കും ആദ്യം ഭൂമിദേവിയെ
പിന്നെ വന്നു നില്‍ക്കും പറക്കു മുന്നില്‍

അവര്‍ണ്ണനീയമാം ആ വെളിച്ചപ്പാടിന്‍
തേജസ്സിന് മുന്നില്‍
കൈ കൂപ്പാത്തവര്‍ ഇല്ലയെന്‍ നാട്ടില്‍

മേളത്തിന്‍ ഒരു ഭാഗം തീര്‍ന്നതും
ചൊല്ലും അമ്മയോട് പറ നിറക്കുവാനായ്‌

താഴെയിറക്കും ചെണ്ടയെല്ലാം പിന്നെ
കൈയ്യാല്‍ ഏകിടും ചെറു താളം
കൂടെ ഈണത്തില്‍ പാടും മാരാരിന്‍
പാട്ടിന്‍ ഈണമായ്‌

കാണാം കാല്‍പാദം തൊട്ടു തല വരെ
ഒരു വിറയലാല്‍ തുടങ്ങുമാ തുള്ളലിന്‍ ഭംഗി
ഒപ്പം പിച്ചളമണികള്‍ തന്‍ സ്വരങ്ങളും

മൂര്‍ധന്യത്തില്‍ എത്തി എടുത്തു ചാടുമാ
വെളിച്ചപ്പാടിന്‍ നൃത്തത്തിന് കൂട്ടിനായ്‌
ചുവടു വെക്കുന്നതോ
പൂക്കുലകള്‍ ഏന്തിയ രണ്ടു ബാലകന്മാരും

പിന്നെ മുഴക്കുമോരാരവം തന്നെ അതോടെ
കൊടുക്കുമാ തൃക്കയ്യില്‍ അനുഗ്രഹിച്ചു
എറിയാനായ് അരിയും നെല്ലും തുളസിപ്പൂവും
പിന്നെ സമയമായ്‌ കല്പ്പനക്ക്
ചൊല്ലും കല്പ്പനയത് കേട്ട് സംതൃപ്തിയടയും
എന്നമ്മ തന്‍ മനസ്സിനും

വെക്കും വെളിച്ചപ്പാടിന്‍ വാളിന്‍
തുമ്പത്തെല്ലാവരും ചില്ലറയാം ദക്ഷിണയും
ഏറ്റു വാങ്ങും വാളാ കയ്യില്‍ നിന്നും
ദേവിയെ മനസ്സില്‍ സ്മരിച്ചു കൊണ്ട്

മുഴക്കും വലിയോരാരവം തന്നെ
ചിലമ്പ് നിറപറയില്‍ വെച്ച്
പതുക്കെ പതുക്കെ നിലക്കുമാ തുള്ളല്‍ പ്രക്രിയ
അതോടെ യവസാനിക്കുമാ ദേവീദര്‍ശനം
എല്ലാര്ക്കും അനുഗ്രഹം ഏകിക്കൊണ്ട്..

@@@@@@@

Read more...

Sunday 21 June 2009

ആശിച്ച ആശകള്‍

അന്ത്യശ്വാസമടുത്തു എന്റെ അമ്മക്ക്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അമ്മക്കൊരു ശ്വാസമായ്‌ തീരുവാനായ്‌

പുക തുമ്മും വിറകിന്‍ അടിയിലാണ് എന്നമ്മ
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അതിലൊരു വിറകായ്‌ ഉരുകുവാനായ്‌

അഗ്നിജ്വാലകള്‍ എന്നമ്മയെ പൊതിയുന്നു
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അതിലൊരു നാളമായ്‌ എരിയുവാനായ്

വെണ്ണീറും അസ്ഥിയുമായ്‌ തീര്‍ന്നു എന്നമ്മ
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അസ്ഥിയേന്തും മണ്‍കുടമാകുവാനായ്‌

അമ്മ തന്നസ്തി ഉണ്ടൊഴുക്കിയ മണ്‍കുടത്തില്‍
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
ഒഴുകുമാ ജലനിരപ്പാകുവാനായ്‌

വിട്ടു പോയ്‌ എന്നമ്മ എന്നേക്കുമായ്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അമ്മ തന്നമ്മയായ് തീരുവാനായ്

എത്തും എന്ടമ്മ അച്ഛന്ടെ അരികിലേക്ക്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
വിട്ടുപോയെന്‍ അച്ഛനെ കാണുവാനായ്

ദേവീ നാമം ജപിച്ച എന്നമ്മയെ ദേവി വിളിക്കും
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
ദേവീ സാമിപ്യത്തില്‍ കാണുവാനായ്

അന്ത്യമായ്‌ ഒരിറ്റു തുളസീ നീര്‍ ഏകിയില്ല
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
സ്വര്‍ഗ്ഗവാതില്‍ തുറന്നു അതേകുവനായ്
@@@@@@@

Read more...

Wednesday 17 June 2009



ആല്‍മരത്തിന്റെ പ്രണയലേഖനങ്ങള്‍
ഒരു കല്യാണചെക്കന്ടെ തലയെടുപ്പോടെ
മുടി എല്ലാം വിടര്‍ത്തി
ആടി ഉലഞ്ഞു നില്‍ക്കുന്ന ആല്‍മരം


ആല്‍മരത്തിനെ
താങ്ങി നില്‍ക്കുന്നത് ആരാ
ഈ ഞാനല്ലേ ??

നാഗങ്ങള്‍ ഇഴയുന്ന പോലെ
വേരുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന്
ഒരു താലി കൊണ്ടു എന്ന പോലെ എന്നെ
കെട്ടി പുണര്‍ന്നു നില്‍ക്കുന്ന കാണുന്നില്ലേ?

എപ്പൊഴും കുളിര്‍ക്കാറ്റു ഏകിടുന്ന
ഇലകളുടെ മര്‍മ്മര ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍
അവര്‍ക്ക് എന്നോട്
എന്തോ പറയാനുള്ള പോലെ തോന്നുന്നില്ലേ ??

ചിലപ്പോള്‍ ഇലകള്‍ കൊഴിഞ്ഞു
എന്റെ ദേഹത്ത് വീഴുമ്പോള്‍
അവര്‍ എന്നോടുള്ള പ്രണയത്താല്‍
എനിക്ക് പ്രണയ ലേഖനങ്ങള്‍
എഴുതി അയക്കുകയല്ലേ
എന്ന് പോലും ഞാന്‍ സംശയിക്കുന്നു

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന
ആല്‍മരത്തിലെ എല്ലാ ഇലകളും
അപ്പോള്‍ എന്റെ
നാളത്തെ പ്രണയലേഖനങ്ങള്‍ അല്ലെ?

ആല്‍മരത്തിനെ പ്രദക്ഷിണം വെക്കാന്‍
വരുന്ന ഭക്തര്‍ എന്റെ ദേഹത്ത് കൂടെ
ചവുട്ടി നടന്നു പോകുമ്പോള്‍
നല്ല മൃദുലത തോന്നുന്നില്ലേ ??

എന്റെ പ്രാണേശ്വരന്‍ എഴുതിയ
പ്രണയലേഖനങ്ങളുടെ മേല്‍
ചവുട്ടി അവയിലെ
അക്ഷരങ്ങള്‍ നശിപ്പിക്കരുതേ
@@@@@@


Read more...

Sunday 14 June 2009


അമ്മയോടൊരു യാത്രാമൊഴി
എന്നാണിനിയെന്റെ അമ്മയെ കാണുക-
യെന്നോര്‍ത്ത്തെന്‍ ഉള്ളു പിടഞ്ഞിടുന്നു
അന്നവസാനമാ കാല്‍കളില്‍ തൊട്ടപ്പോ-
ഴെന്നുടെ കണ്പീലികള്‍ നനഞ്ഞു

യാത്രാമൊഴിയിത്ര ശോകം നിറഞ്ഞതെ-
ന്നത്രയും നാള്‍ എനിക്കറിയില്ലല്ലോ
ഇത്രയടുപ്പമുന്ടെന്നമ്മയോടെനി-
ക്കെത്ര പറഞ്ഞാലും മതി വരില്ല

മങ്ങിത്തുടങ്ങിയ കണ്‍കളില്‍ നോക്കി ഞാന്‍
തേങ്ങിക്കരഞ്ഞുപോയോട്ടു നേരം
ച്ചുക്കിച്ചുളുങ്ങിയാ കൈകള്‍ രണ്ടും എന്റെ
വിങ്ങുന്ന തലയില്‍ വെച്ച്ചെന്നമ്മ

ഉമ്മകള്‍ നല്‍കി ഞാനാകൈകള്‍ രണ്ടിലും
അമ്മയോടോതി ഞാന്‍ പോയ്‌ വരട്ടെ
വിമ്മിഷ്ട്ടമെല്ലാം ഒളിപ്പിച്ചു വെച്ചു കൊ-
ണ്ടമ്മ നല്‍കി എനിക്കാശംസകള്‍

വീട്ടില്‍ തിരിച്ചെത്തിയെന്നാലുമിന്നെനി-
ക്കൊട്ടുനേരം പോലും ശാന്തിയില്ല
പട്ടു പോലുള്ലൊരെന്നമ്മയെ കാണാതെ
പെട്ടുപോയ്‌ ഞാനിനീ മരുഭൂമിയില്‍

ഉറക്കം തരുമെന്‍ നിദ്ര തന്‍ ദേവിയും
മറന്നു പോയോ തന്‍ കാടാക്ഷമേകാന്‍
പറന്നു പോയ്‌ നല്‍കുമോ നിദ്രയെന്ദമ്മക്കു
പറയൊന്ന് വെച്ചിടാം നേദ്യമായി

ശിവകാശിയില്‍ തന്ടെ വാസം ഉറപ്പിച്ചി-
ട്ടവകാശമെല്ലാമെന്നമ്മക്കു നല്കിയ
പാവമാം അച്ഛന്ടെ സ്ഥാനത്ത് നിന്നുകൊ-
ണ്ടാവതെല്ലാം അമ്മ ചെയതുവല്ലോ

കണ്ണുനീരാല്‍ കഴുകട്ടെ ഞാനാപാദം
വെണ്ണ പോലലിയട്ടെ വേദനകള്‍
കണ്ണികള്‍ അറ്റ് പോകാതെയിരിക്കുവാന്‍
കണ്ണുകള്‍ പൂട്ടി ഞാന്‍ കേണിടട്ടെ

@@@@@@@@@@




Read more...

നെല്ക്കതിരിന്ടെ ദുഖം



പാടത്തെ നെല്‍കതിരുകള്‍ എല്ലാം
ഭൂമിയെ പുണരാന്‍ വെമ്പുന്ന പോലെ
എല്ലാം ഒരേ ഭാഗത്തേക്ക് ചാഞ്ഞു കിടക്കുന്നു

ഓരോ കതിരിണ്ടേ ഉള്ളിലും
ഭൂമിയോട് സ്നേഹം ഉണ്ട്.
ഓരോരുത്തരും
ഭൂമി തന്നെ ആണ് കൂടുതല്‍ സ്നേഹിക്കുന്നത്
എന്ന് കരുതി ഭൂമിയോട്
കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുവോ

ഇന്നലത്തെ കനത്ത മഴയില്‍
അവരുടെ ആഗ്രഹം
കൂടുതല്‍ സാക്ഷാത്കരിച്ച പോലെ തോണി.

എല്ലാവരും തമ്മില്‍ കെട്ടിപ്പുണര്‍ന്നു
പച്ച പട്ടും പുതച്ചു
ഉറങ്ങുന്ന ഒരു പ്രതീതി

വരമ്പിലൂടെ നടന്നു വരുന്ന മനുഷ്യര്‍
ഓരോ കതിര്‍ കയ്യടക്കി തിരുമ്മി
അവയെല്ലാം കൊയ്യാന്‍ പാകമായോ
എന്ന് നോക്കാന്‍ തുടങ്ങി
ഓരോ നിഴല്‍ പോകുമ്പോഴും ഞാന്‍
കൂടുതല്‍ ഭൂമിയോട് ഒട്ടി ഒളിച്ചു കിടന്നു

മഴയുടെ ശമനം കാത്തുകിടക്കുന്ന മനുഷ്യരാല്‍
കൊല്ലാന്‍ വിധിക്കപ്പെട്ടു
തന്ടെ മരണമണിയുടെ ശബ്ദവും
കാതോര്‍ത്തു കിടക്കുന്നവരില്‍
ഒരാള്‍ മാത്രമാണ് ഞാന്‍
എന്ന അവസ്ഥ മനസ്സിലാക്കാതെ

Read more...

Thursday 4 June 2009





പൊന്നോണം

ചിങ്ങമാസമെത്ത്തിയല്ലോ പൂക്കളും നിറഞ്ഞു ഭൂവില്‍
എങ്ങുമെങ്ങുമാരവങ്ങള്‍ കണ്‍കളില്‍ കുളിര്‍മ്മയും
തിങ്ങിനിന്നു തുമ്പയും വെന്മയാര്‍ന്നുടുപ്പുമായ്
വിങ്ങിന്നിന്നുയെന്മനം നഷ്ട്ടബോധ ചിന്തയാല്‍

തുമ്പ തന്‍ കാന്തിയാല്‍ വെണ്മ ഏറും ഓണനാളില്‍
തമ്പുരാനെ സ്വീകരിക്കാന്‍ ഓടിയെത്തി പൂക്കളം
പംബരത്ത്തിന്‍ പിന്നിലോടും പിച്ച വെച്ച കാലു പോല്‍
ചെമ്പരത്തി പൂവിനായ്‌ ഓടിയെത്തി പൈതലും

അത്തം നാളില്‍ പൂക്കളത്തില്‍ വെക്കുമാദ്യം തുളസിയും
മൊത്തമായ്‌ നുള്ളി വെക്കും കൂടയില്‍ മുക്കുറ്റിയും
പൂത്തു നില്‍ക്കും മത്തയും ചെത്തിയും വാല്സവും
കാത്തുനില്‍ക്കുമേവരും പൂക്കളക്കാന്തി കാണ്മാന്‍

വീടിന്‍ മുറ്റത്തെത്തുമേതോ രാത്രി തന്‍ യാമങ്ങളില്‍
ഉടുക്കുതന്‍ ആരവത്ത്തിന്‍ ഒപ്പം പാടും പാട്ടുമായ്‌
പാടിവന്നു തുകിലുനര്‍ത്ത്തും പാണനും പാട്ടിയും
വീടിനുള്ളില്‍ കുടിയിരിക്കും ചേഷ്ട്ടകള്‍ പടി കടക്കും

കോരുകൊട്ട നിറയുമന്നു അവിലുമലരും നെല്ലും പിന്നെ
അരിയും ഉപ്പുമുളകും പുളിയും എണ്ണയും പപ്പടവും
വാരി വെക്കും വേറെ വേറെ ഭാരമാര്‍ന്ന തൊട്ടിയില്‍
നാരി തന്‍ തലയില്‍ ഏറും ചതുരമാര്‍ന്ന തൊട്ടിയുമ്

അരിമാവാല്‍ അണിയും പറയും ഇടങ്ങഴിയും അറയംപുറവും
കുരുന്നു കയ്യാല്‍ മെനഞ്ഞെടുത്ത ത്രിക്കക്കരയപ്പനും
പാരണക്കായ്‌ കിളിര്‍ത്ത് നില്‍ക്കും തുളസി തന്‍ തറയിലും
വരിവരിയായ്‌ അണിയും പിന്നെ ഉമ്മറപ്പടിയിലും


വിരുന്നു കാക്ക കൂകി നിന്ന് രാജനെ എതിരേല്ക്കുവാന്‍
വരികയായ്‌ തമ്പുരാന്‍ പ്രജകള്‍ തന്‍ മേന്മ കാണ്മാന്‍
ഒരുങ്ങി നിന്ന് കേരളം കുരവയും ആര്പ്പുമായ്‌
നേര്‍ന്നുവന്നു തമ്പുരാന് സ്നേഹവും സദ്യയും

Read more...

Tuesday 2 June 2009

ഹൃദയമാം പൊയ്ക





















ഹൃദയമാം പൂ പൊയ്ക തന്‍
സ്നേഹമാം ജലനിരപ്പില്‍

കൈ എത്താദൂരത്തെ ആമ്പല്‍ പോലെ
നിന്‍ മനസ്സെന്നില്‍ നിന്നകന്നതെന്തേ ?

മോഹങ്ങള്‍ ആകുമെന്‍ നീര്‍ക്കുമിളകള്‍ എല്ലാം
ആയുസ്സെത്താതെ പിടയുന്നതെന്തേ?
പൊയ്കയിന്‍ അഗാധമാം ആഴങ്ങളില്‍ പോയ്
ആരും കാണാതെ ഒളിക്കുന്നതെന്തേ?

നീലാകാശമാം കവി തന്‍ ഖടിതം
നെഞ്ചില്‍ ചേര്ത്തു നടക്കും നിന്നുടെ
ഹൃദയത്തിന്‍ വാതിലെനിക്കായ്‌
ഒരുവട്ടം കൂടൊന്നു തുറക്കുമോ നീ

Read more...