Tuesday 7 July 2009

ഈ ഖത്തറിന്‍ ‍മരുഭൂമിയില്‍

പൊള്ളുന്ന മണലുള്ള മരുഭൂമിയില്‍

വന്നെത്തി ഞങ്ങളന്നാദ്യമായി
തീ പോലെ പൊള്ളും വെളിയിലെല്ലാം
മേയുന്നിതല്ലോ ഒട്ടകങ്ങള്‍

പുതുതായ മൊബൈല്‍ ചെവിയില്‍ വെച്ച്
ഗമയോടെ ലാന്‍ഡ്‌ക്രൂസറില്‍ പറക്കും
തുടുപ്പിച്ച കവിളുള്ള സുന്ദരന്മാര്‍
ആര്‍ത്തുല്ലസിക്കുന്ന കാഴ്ച കാണാം

നീണ്ടുള്ള തൂവെള്ള കുപ്പായവും
തലയില്‍ വിരിക്കുന്ന തൂവാലയും
തൂവാല പാറാതിരിക്കുവാനായ്‌
കുഞ്ചലം പോലുള്ളിരുണ്ട ചരടും

ഏഴുണ്ടഴക് കറുപ്പിനത്രേ
കണ്‍കളിന്നാഴമോ സുറുമയാലെ
കറുപ്പിന്‍ തുണിയാല്‍ മുഖം മറക്കും
തരുണീ മണികളുമുണ്ടിവിടെ
മണല്‍‍ക്കൂനയില്‍ ‍തന്‍ കസര്‍ത്ത് കാട്ടും
ചങ്കൂറ്റമേറും കിടാങ്ങളുണ്ട്
ഹെന്നയാല്‍ കയ്യിന്‍ അഴകു കൂട്ടും
കലാപ്രതിഭയുമുണ്ടിവിടെ

മുഴുങ്ങും നിസ്ക്കാര വിളികളുണ്ട്‌
ഈന്തപ്പനകളിന്‍ നിരകളുണ്ട്
അംബരം ചുംബിക്കുമാറുയര്‍ന്ന
കെട്ടിടക്കൂട്ടവുമുണ്ടിവിടെ

കടലിന്ടെ ഭംഗി മെനഞ്ഞെടുക്കാന്‍
കരിങ്കല്‍ പതിച്ച കോര്‍നീഷുമുണ്ട്
ആകാരഭംഗി മെനഞ്ഞെടുക്കാന്‍
നെട്ടോട്ടമോടുന്നു നാമെല്ലാരും
@@@@@@@

Read more...

Sunday 5 July 2009


പിറന്നാള്‍ മഹത്ത്വം

പിറന്നാള്‍ ദിവസങ്ങളോടി അകന്നിടുമ്പോള്‍
ഓര്‍ക്കുകയില്ല നമ്മള്‍
പിറന്നാല്‍ പിരിയുന്നൊരു നാള്‍ വന്നിടുമെന്ന
ഞടുക്കും വസ്തുതയും
തുറന്നാല്‍ അടയുന്നൊരു ഗ്രന്‍ധമീ ജീവിത-
മെന്നത്‌ നിജമെന്നു
മറന്നാല്‍ ദിവസങ്ങളോടിയകലുന്നതു-
മറിയുകയില്ല നമ്മള്‍
ഉറങ്ങാതെ ദിനങ്ങളെണ്ണിക്കഴിയുന്നതു
വെറും വിഡ്ഢിത്തമെന്നാ-
ലുറങ്ങീട്ടു ദിനങ്ങള്‍ പാഴാക്കിടുന്നതിലും
മോശമെന്നതും നിജം
നുറുങ്ങായി മാത്രം ശേഷിക്കുന്നോരീ ജീവിത-
നാളുകളെത്ര വേഗം
കറങ്ങീട്ടു തീര്‍ക്കുവാനൊക്കുമെന്ന് നിനച്ചു
തിമിര്‍ക്കുക ലോകമൊട്ടും

അറുത്ത കൈകളിലുപ്പ് തേക്കാത്തവരുള്ള
യീ ലോകമെമ്പാടുമേ
കറുത്ത മുഖങ്ങളില്‍ ചായം തേച്ചു പിടിപ്പി-
ച്ചവരാണധികവും
ചെറുത്തു നിന്നു പയറ്റണം ജീവിതമാകും
മഹാ നദിക്കക്കരെ
മറുത്തു കടന്നൊരു പുതു ജീവിതമുണ്ടാ-
ക്കിയെടുത്തുയരുവാന്‍

നിറഞ്ഞ മനസ്സാലേവരെയും സ്വീകരിക്കാന്‍
സാധ്യമായാലവയെ
മുറിഞ്ഞു പോകാത്തൊരു ചങ്ങല പോലെയാക്കി
തീര്‍ക്കുമാറാക്കിടേണം
പറഞ്ഞു പോയിടും വാക്കുകളോരോന്നും കറ
തീര്‍ത്തു നല്‍കിടേണം
എറിഞ്ഞ അമ്പും പറഞ്ഞ വാക്കും തിരിച്ചെടു-
ക്കുവാനാവില്ല കഷ്ട്ടം

@@@@@@@

Read more...

Thursday 2 July 2009


ഇനിയുമെന്‍ കുട്ടനുറങ്ങരുതോ?

അമ്പിളിമാമനോ മാനത്ത്തെത്തി
താരകള്‍ പൂത്തിരി കത്തി നിന്നു
തെന്നലും മന്ദമായ് വീശിയെത്തി
ഇനിയുമെന്തേ കുട്ടനുറങ്ങിയില്ല

ഇടനാഴികള്‍ താണ്ടി കൂരിരുട്ടില്‍
വാതിലിന്‍ പാളി തുറന്നു മെല്ലെ
പൊന്നനുജത്തിയുണ്ടായ ശേഷം
വാതിലിനപ്പുറം പോയതില്ല

വാവയെ വാരി പുണര്‍ന്നുറങ്ങും
അമ്മയെ കണ്ടതും കണ്‍ നിറഞ്ഞു
അമ്മൂമ്മ തന്‍ കൂടെ ശയിച്ചിടാനായ്
കര്‍ശനത്താലെന്നെ അയച്ചതെന്തെ

കണ്‍പോള പാതി അടച്ചു വെച്ച്
തുടുത്ത കൈമൊട്ടു ചുരുട്ടി വെച്ച്
ചെംചൊടികളിണയില്‍ ചിരിയുമായി
പൊന്നനുജത്തിയുറങ്ങിടുന്നു

ദേവിമാര്‍ വന്നു രസം പറഞ്ഞോ
കണ്ടുവോ സ്വപ്നത്തിലീയേട്ടനെ
പഞ്ഞിപോല്‍ മൃദുലമാം കൈകളില്‍ ഞാന്‍
മതിവരോളം നല്‍കി പൊന്നുമ്മകള്‍

സ്വപ്നത്തിന്‍ വിഘനം വന്നിടാതെ
നല്‍കി ഞാനെന്‍ വിരലാ കൈകളില്‍
മുറുകെ പിടിച്ചവളെന്‍ വിരലില്‍
പോകരുതെന്‍ ചെട്ടനെന്ന മട്ടില്‍

ഒരു നോക്ക് നോക്കി തന്ന‍ച്ഛനെ ഞാന്‍
പ്രഹരം ഭയന്നുടന്‍ കൈ വലിച്ചു
അച്ഛന്ടെ കൈമേല്‍ തലയും ചയ്ചി-
ട്ടെന്നെയും കൂട്ടാതുറങ്ങുന്നമ്മ

അച്ചനുമമ്മയുമൊത്തുറങ്ങാന്‍
ഏറെയുണ്ടായെനിക്കാശയപ്പോള്‍
എന്തു ചെയ്യേണ്ടുയീ കുഞ്ഞു മോളെ
ചിന്തകള്‍ പാറിപ്പറന്നിടുന്നു

പിഞ്ചുകാല്‍ വേഗത്തില്‍ നീട്ടി വെച്ചു
യാത്രയെങ്ങോട്ടെന്നറിയില്ലിപ്പോള്‍
വാതിലിന്‍ സാക്ഷയെടുത്തു മാറ്റി
ഇരുളിന്റെ ലോകത്ത് താന്‍ മാത്രമായ്‌

അച്ഛന് ഞാനെന്നും ജീവനല്ലേ
അമ്മയെനിക്കുമ്മ തന്നതല്ലേ
കൊച്ചുപെങ്ങള്‍ക്കെന്നെയിഷ്ട്ടമല്ലേ
പിരിയുന്നതെന്തിനെന്നുറ്റവരെ

അമ്മതന്‍ വിളികേട്ടു കണ്‍തുറന്നു
അച്ഛന്ടെ കൈക്കുള്ളിലെങ്ങനെ ഞാന്‍
മുറിയിലെന്‍ അച്ഛനും ഞാനും മാത്രം
കണ്ടതെല്ലാം വെറും സ്വപ്നം മാത്രം

കണ്ണിണ പാതി തുറന്നുറങ്ങും
അമ്മതന്‍ ഉദരത്തില്‍ ദൃഷ്ട്ടി പാഞ്ഞു
വാവയുണ്ടത്രേ ഉദരത്തിനുള്ളില്‍
കണ്ണിണ പൂട്ടി ഞാന്‍ ജാള്യതയാല്‍

??????????

Read more...